താരങ്ങളെ ഉപയോഗിച്ച് പരസ്യം വേണ്ടെന്ന് വെച്ച് ദേവസ്വം ബോർഡ്
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനം സംബന്ധിച്ച് വ്യാജ പ്രചരണങ്ങള്‍ പ്രതിരോധിക്കാൻ സിനിമാ താരങ്ങളെ ഉപയോഗിച്ച് പരസ്യം ചെയ്യാനുള്ള തീരുമാനം പിൻവലിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നടപടി.
യുവതീപ്രവേശനത്തിനെതിരെ നടന്ന പ്രതിഷേധങ്ങളും പോലീസ് നടപടികളും മൂലം കേരളത്തിനകത്തു നിന്നും പുറത്തുനിന്നും ശബരിമലയിൽ എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിരുന്നു. ഇതിന് പരിഹാരമായി താരങ്ങളെ ഉള്‍പ്പെടുത്തി വിവിധ ഭാഷകളിൽ പരസ്യം നല്‍കാൻ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.
എന്നാൽ വിമര്‍ശനം ഉയര്‍ന്നതോടെ ടി വി പരസ്യം ഒഴിവാക്കി പത്രപരസ്യത്തിലൂടെ കാര്യങ്ങള്‍ വ്യക്തമാക്കാനാണ് ബോര്‍ഡിന്‍റെ തീരുമാനം. ഈ നീക്കം ഗുണമുണ്ടാക്കിയില്ലെങ്കിൽ വേറെ മാര്‍ഗങ്ങള്‍ തേടാമെന്ന നിലപാടിലാണ് ബോര്‍ഡ്.
അതേസമയം, ശബരിമല സന്നിധാനത്ത് മുൻദിവസങ്ങളെക്കാള്‍ തിരക്ക് കൂടിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.












