കലോത്സവ വിധികർത്താവായി ദീപാ നിഷാന്ത്; സ്ഥലത്ത് പ്രതിഷേധം
ആലപ്പുഴ: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വിധികര്‍ത്താവായി എത്തിയ അധ്യാപിക ദീപാ നിശാന്തിനെതിരെ സ്ഥലത്ത് പ്രതിഷേധം. കവിതാ മോഷണവിവാദത്തിന് പിന്നാലെ ദീപാ നിശാന്തിനെതിരെ ഉണ്ടായ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയാണ് പുതിയ സംഭവമെന്നാണ് വിലയിരുത്തൽ. മലയാള ഉപന്യാസ മത്സരത്തിന്‍റെ വിധി കര്‍ത്താവായി എത്തിയ ദീപാ നിശാന്തിനെ പ്രതിഷേധത്തെത്തുടര്‍ന്ന് സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു.
അതേസമയം എഴുത്തുകാരിയും അധ്യാപികയും എന്ന നിലയിലാണ് ദീപാ നിശാന്തിനെ ക്ഷണിച്ചതെന്നും അവരെ മാറ്റേണ്ട സാഹചര്യമില്ലെന്നുമാണ് സംഘാടകരുടെ വിശദീകരണം. യുവകവി എസ് കലേഷിന്‍റെ കവിത മോഷ്ടിച്ചതു സംബന്ധിച്ച വിവാദത്തിൽ ദീപാ നിശാന്ത് മാപ്പ് പറഞ്ഞിരുന്നു.